Saturday, April 13, 2019

ഓരോരോ വിഡ്ഢിത്തങ്ങള്‍ .

പുതിയ താമസക്കാരായി പുതിയ സ്ഥലത്ത് എത്തിയ കാലം. കൌമാരവും ലൈംഗിക തൃഷ്ണയും തീവ്രമായി തുടങ്ങിയിരുന്നു . എങ്കിലും സ്ത്രൈണ ലൈംഗകതയെക്കുറിച്ച് അന്നും വ്യക്തമായ ധാരണ ഇല്ലായിരുന്നു എന്നുവേണം പറയാന്‍ .ഒരുതരം മൃഗീയമായ സമീപനം ആയിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത് .അതായതു കോഴി ആട് പശു പട്ടി എന്നിവ യുടെ ഒരു സങ്കല്പം എല്ലാത്തിലും അല്പം ന്ബലപ്രയോഗം ഉള്ളതായി തോന്നാറുണ്ടല്ലോ .അത് തന്നെ ആയിരുന്നു മനുഷ്യ സ്ത്രീയെ സമീപിക്കുന്നതിന്റെയും സങ്കല്പംമാനസില്‍ ഉണ്ടായിരുന്നത്
ആദ്യമായി രാധയെ സമീപിക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ ഭ്രാന്തമായ ആവേശത്തോടെ ബലപ്രയോഗം നടതുകയായിരുന്നു ഒരു പക്ഷെ സമീപനത്തിന് അവള്‍ തയ്യാറായിരുന്നു എങ്കിലും അമിതാവേശം അവളെ ഭയപ്പെടുത്തിക്കളഞ്ഞു ഒരു കണക്കില്‍ അവള്‍ രക്ഷപെടുകയായിരുന്നു . പിന്നീട് ആലോചിച്ചപ്പോള്‍ അതോര്‍ത്തു ലജ്ജയും തോന്നി .മറ്റു ഒന്നുരണ്ടുഅവസരങ്ങളില്‍ വീണ്ടും ചെറിയ അവസരം കിട്ടിയപ്പോള്‍ നടത്തിയ ബലപ്രയോഗം അവള്‍ പ്രതീക്ഷിച്ച തായതിനാല്‍ ആസ്വദിക്കുകയും ചെയ്തിരിക്കണം
എങ്കിലും പിന്നീടു അവസരങ്ങള്‍ കിട്ടാതിരുന്നത് ആരുടെയോ ഭാഗ്യം
ആ കാല ഘട്ടങ്ങളില്‍ത്തന്നെ മറ്റൊരാളെയും അതെ രീതിയില്‍ സമീപിക്കുകയും ആ അവസരവും നഷ്ടപ്പെടുകയും ചെയ്തിരുന്നു
എങ്കിലും അന്നത്തെ മനസിലെ ചിന്ത ഒറ്റയ്ക്ക് ഒരു സ്ത്രീയെ കിട്ടിയാല്‍ കടാന്നു പിടിക്കണം ഇന്നലെ അവള്‍ വഴങ്ങൂ എന്നായിരുന്നു .ഓരോരോ വിഡ്ഢിത്തരങ്ങള്‍ .

















+.

Saturday, November 27, 2010

care

Who cares.Who needs care .Hell with it.
Either way you loose.
If you suppress your emotions and act normal with great strain and nobody understands it is a shear waste.
basically people may not be interested in somebody. and if you try to change it is futile. They can fake the interest but it will not continue, at some point your belief will crumble and you will get hurt
It happens to me every time but I cat escape from it .It is the fate.
I reduced the involvement of any body in my life to a minimum
Now can even list the same
my dependence on others
my emotional satisfaction no my weakness of bothering about others and
OK let it be
be in the practical things
The involvement of others in my affairs
1 water   keeping a bottle of water for me  -- irregular 60%
Medicines 0%
Clothes 100%
Bathroom 60%
Bed 40%
Food 70%
Emotional support 20%
Paper and other things20%
Computer 10%
Information 20%
conversation 10%
average35% attention I receive at this stage
But my botheration of the affairs....
finance 100%
health100%
business 100%
planning 100%
The areas I loose
Prompting for activities
pep talk
involvement
personal likes
Mood change
bad health
attension
care
sympathy
acknowledgement
gratitude

Instead of all these I get

Friday, November 26, 2010

ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ആരോഗ്യരക്ഷയ്ക്ക് സാമ്പത്തികമാന്ദ്യം



Posted on: 01 Feb 2010





ആഗോള സാമ്പത്തികമാന്ദ്യം ഓഹരിവിപണിയിലെ ഇടയ്ക്കിടയ്ക്ക് വരാറും വരുത്താറുമുള്ള കാള-കരടിയുദ്ധമാണെന്നു കരുതി ഞാന്‍ സമാധാനിച്ചിരിക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇതോടെ തകരുമെന്നും ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ സാമ്പത്തികരംഗത്തും ഒന്നാം റാങ്ക് നേടിയേക്കുമെന്നും നമ്മുടെ എക്‌സ്‌ചേഞ്ച് റേഷ്യോ വിദഗ്ദ്ധ ലണ്ടന്‍ റിട്ടേണ്‍ഡ് സാമ്പത്തിക ഭീകരര്‍ മുറയ്ക്ക് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നത് വായിച്ചപ്പോള്‍ സന്തോഷിക്കുകയും ചെയ്തു. കുറെ നാളായി അമേരിക്കയെയും ചൈനയേയും തോല്‍പ്പിക്കണമെന്നു വിചാരിക്കുന്നു. നന്നായി. അവന്മാരുടെ അഹങ്കാരം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.



പക്ഷെ ഇതിനിടയില്‍ ഇവിടെ കുഴപ്പം. ഇവിടെ അരി വില കൂടുന്നൂ. തുവരപ്പരിപ്പിട്ട സാമ്പാര്‍ ഹോട്ടലുകളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഉപ്പിനും കര്‍പ്പൂരത്തിനും പൊള്ളുന്ന വില. മീന്‍ തൊട്ടു കൂട്ടാന്‍ പറഞ്ഞ തുഞ്ചത്തെഴുത്തഛന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മീനിന്റെ കാര്യം മിണ്ടില്ല. ബസ്സും കറന്റും കള്ളും എല്ലാം സര്‍വ റെക്കാര്‍ഡും ഭേദിച്ച് ആകാശത്തേക്ക് കുതിച്ചുയരുന്നു. ഇതിനിടയില്‍ ഗള്‍ഫില്‍ നിന്ന് ആള്‍ക്കാര്‍ തിരിച്ചു വരുമെന്ന് ഭീഷണി.



ഞാനാകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയാണോ ഇനി വരാന്‍ പോകുന്നത് ?



Fear of suffering is worse than actual suffering എന്നാണല്ലോ പ്രമാണം.



പക്ഷെ ഇന്ന് വായിച്ച വാര്‍ത്ത എന്റെ ദു:ഖം അസ്ഥാനത്താണ് എന്നു മനസ്സിലാക്കിത്തന്നു.



സാമ്പത്തികഭീകരരെക്കാള്‍ മിടുക്കരാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍.

അവിടെയും അല്പം ദു:ഖത്തോടെ പറയട്ടെ, അമേരിക്ക ഇപ്പോഴും മുന്നിലാണ്. ഒരു ചെറിയ സമാധാനം ചൈന നമ്മുടെ പിന്നിലാണെന്നതു മാത്രമാണ്.



സാമ്പത്തികമാന്ദ്യം വാസ്തവത്തില്‍ സമൂഹത്തിന് നന്മയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടു ഉപജീവനം നടത്തുന്ന നിരവധി എന്‍ ജി ഓ കളുടെ കണക്കപ്പിള്ളമാര്‍ ആധികാരികമായി പറയുന്നത്.



ഒരു സമൂഹത്തിന്റെ പുരോഗതിക്ക് പല അളവുകോലുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം സമൂഹത്തിലെ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണെന്ന് നമുക്കറിയാം. ഈ രണ്ടു രംഗത്തും സാമ്പത്തികമാന്ദ്യം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുണ്ടാക്കിയ പുരോഗതി അദ്ഭുതാവഹമാണ്.



ഈ രണ്ടു വര്‍ഷത്തില്‍ ആത്മഹത്യയുടെ ശതമാനം നല്ല

കാലത്തെ അപേക്ഷിച്ച് പന്ത്രണ്ടു ശതമാനം കൂടിയെങ്കിലും കാറപകടം മൂലമുള്ള മരണം സാധാരണ വാര്‍ഷിക വളര്‍ച്ചയായ പതിനെട്ടു ശതമാനത്തില്‍ നിന്നു പതിനൊന്നിലേക്കു ചുരുങ്ങി. ഫാക്ടറി സ്‌ഫോടനം കുറഞ്ഞതിനാല്‍ ആ രംഗത്തുള്ള മരണനിരക്ക് മുപ്പതു ശതമാനം താഴേക്കു വീണു. ഹ്യദയാഘാതരംഗത്ത് ഹാര്‍ട്ട് അറ്റാക്ക് വ്യവസായത്തിന് തന്നെ ഭീഷണി നേരിടുന്ന വിധം മരണത്തോത് ഏഴു ശതമാനം കുറഞ്ഞു. ഏറ്റവും ശ്രദ്ധേയമായത് ശിശുമരണനിരക്കിലുള്ള അവിശ്വസനീയമായ പുരോഗതിയാണ്. ഇവിടെ മരണനിരക്കിന് നാല്‍പ്പതു ശതമാനമാണ് ഇടിവുണ്ടായത്.



ഇതിന് ആരോഗ്യമേഖലയില്‍ ജീവിക്കുന്ന എന്‍ ജി ഓകള്‍ വ്യക്തമായ കാരണം കണ്ടു പിടിച്ചു കഴിഞ്ഞു.

Mortality and unemployment are mirror images of each other.

മത്സരം ഒഴിവാക്കാന്‍ പറ്റാത്ത സാമൂഹ്യ വ്യവസ്ഥിതിയാണിന്ന്. ജോലിസ്ഥലം ഇന്ന് ഒരു യുദ്ധഭൂമിയാണ്. ആ യുദ്ധത്തില്‍ നിന്ന് വീട്ടിലെത്തിയാല്‍ അതിന്റെ ശേഷിപ്പില്‍ വീട്ടിനകവും യുദ്ധം തുടരേണ്ടിവരുന്നു. വെള്ളമടി, ടെലിവിഷന്‍, ജംക് ഫുഡ്, വ്യായാമമില്ലായ്മ.



സാമ്പത്തികമാന്ദ്യം മൂലം വേതനം കുറഞ്ഞവരുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും മദ്യപാനത്തിലും പുകവലിയിലും അമ്പത്തേഴും നാല്‍പ്പത്തിമൂന്നും ശതമാനം വീതമാണ് ശരാശരി കുറവ് വന്നിരിക്കുന്നത് എന്നാണ് ഒരു വിശദമായ സര്‍വെയില്‍ കണ്ടെത്തിയത്. വില കുറഞ്ഞ ബ്രാന്‍ഡുകളിലേക്ക് വന്നതു കൂടി കണക്കാക്കിയ ആധികാരികമായ ഈ രഹസ്യറിപ്പോര്‍ട്ട് മദ്യലോബിയെയും പുകയിലലോബിയെയും ആഗോളതലത്തില്‍ത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കൊളംബിയായിലെയും നിക്കോരാഗ്വയിലെയും മയക്കുമരുന്നുമാഫിയാ പോലും അടുത്തത് തങ്ങളായിരിക്കുമോ എന്ന് ഭയപ്പെടുകയാണ്. ഈ അനുപാതത്തില്‍ മദ്യപാനവും പുകവലിയും ഇടിഞ്ഞാല്‍ ലോകാരോഗ്യസംഘടന തങ്ങളുടെ ഫണ്ടിങ് ഏജന്‍സികളുടെ സമ്മര്‍ദ്ദത്തെ വകവയ്ക്കാതെ ഈ ആഗോള സാമ്പത്തികമാന്ദ്യത്തെ പ്രകീര്‍ത്തിച്ചേക്കുമത്രെ.



ലോകത്തെമ്പാടുമുള്ള, പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ, മദ്യനിരോധന - മദ്യവര്‍ജ്ജന പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്ന കണക്കുകളാണിവ.



പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സന്തോഷിക്കാം. വരുമാനം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും ആള്‍ക്കാര്‍ കൂടുതല്‍ സമയം വീട്ടിലിരിക്കാന്‍ തുടങ്ങി. യാത്ര കുറഞ്ഞു. കാറുപയോഗം കഴിഞ്ഞ വര്‍ഷം ഒമ്പതു ശതമാനം താഴേക്കു പോയി. ഫാക്ടറികള്‍ ഷിഫ്റ്റു കുറച്ചത് മലിനവായു പുറത്തേക്കു വമിപ്പിക്കുന്ന തോതില്‍ പതിനെട്ടു ശതമാനം കുറവു വരുത്തി. കാറും ഫാക്ടറിയും കൂടിത്തന്നെ ഇങ്ങിനെ അന്തരീക്ഷമലിനീകരണം ഗണ്യമായി കുറക്കുന്നതില്‍ സഹായിച്ചു. ഇതിന്റെ ക്യത്യമായ ഇഫക്ട് സ്റ്റാറ്റിസ്റ്റിക്‌സ് ഭീകരര്‍ കണക്കു കൂട്ടുന്നതേയുള്ളു. പക്ഷെ ഒരു കാര്യം നമുക്കു മുന്നില്‍ ഉണ്ട്.



സമീപകാലത്ത് ഇതിനു മുമ്പു പ്രധാന ഓഹരിവിപണി ഇടിവ് 1981-82 ലായിരുന്നു സംഭവിച്ചത്. അന്ന് അന്തരീക്ഷമലിനീകരണത്തിലുണ്ടായ

കുറവ് നവജാതശിശുക്കളുടെ മരണനിരക്കില്‍ വന്‍ ഇടിവ് ഉണ്ടാക്കി. ശതമാനം കിട്ടിയില്ല. പക്ഷെ 25700 കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് അനുമാനം.



എനിക്ക് സമാധാനമായി.



പഞ്ചസാരയ്ക്ക് വില കൂടിയാലെന്താ, നമുക്ക് മധുരം നല്‍കാന്‍ സ്റ്റാറ്റിസ്റ്റിക്‌സിനു കഴിയുമല്ലോ.

Tags: K.L.Mohanavarma

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

ലിസ്റ്റരിനും ബ്രൂക്ക്‌ബോണ്ടും

Posted on: 31 Mar 2010


ഓഹരിവിപണിയിലെ രാജര്‍ഷിയായ വാറന്‍ ബഫറ്റിന്റെ ഒരു പ്രശസ്ത വാക്യമുണ്ട്.
Value ? Avoid businesses whose values we cant evaluate, no matter how exciting the products are.

ഒരു കമ്പനിയുടെ മൂല്യത്തിന് അതിന്റെ ഉത്പന്നത്തിന്റെ മൂല്യവുമായി ബന്ധമുണ്ടാകണമെന്നില്ല എന്ന ബിസിനസ് ഗീതാഭാഷ്യം ശരിയായിരിക്കണം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ശാസ്ത്ര ലോകത്ത് മൂന്നു വന്‍ കണ്ടുപിടുത്തങ്ങളുണ്ടായി. ഇത്രയധികം ആവേശം മാനവസമൂഹമനസ്സില്‍ സൃഷ്ടിച്ച് ദൈനംദിന ജീവിതത്തെ മാറ്റി മറിച്ച കണ്ടുപിടുത്തങ്ങള്‍ മുമ്പുണ്ടായിട്ടില്ല. ആ കണ്ടുപിടുത്തങ്ങളുടെ ഗുണം സാധാരണക്കാരന്റെ കൈകളില്‍ ഉപഭോഗവസ്തുവായി എത്തിക്കാമെന്ന നില വന്നപ്പോള്‍ ആഗോള വ്യവസായ വ്യാപാരരംഗങ്ങളില്‍ ഉണ്ടായ വളര്‍ച്ച ഏറ്റവും ശുഭാപ്തി വിശ്വാസക്കാരനായ സാമ്പത്തിക വിദഗ്ദ്ധന്റെ പ്രവചനങ്ങളെപ്പോലും മറികടക്കുന്നതായിരുന്നു.

കൊമേഴ്‌സ്യല്‍ വയബിലിറ്റിയോടെ ഈ മൂന്നു കണ്ടുപിടുത്തങ്ങളും, 1910ല്‍ ഓട്ടോ വ്യവസായവും, 1930ല്‍ വിമാനവും, 1950ല്‍ ടെലിവിഷനും വീടുകളിലെത്തി. ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, മരുന്ന് ഇവയിലൊന്നും പെടുന്നതല്ലായിരുന്നു. എന്നിട്ടും സമ്പന്ന ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളിലും ഈ മൂന്നു മേഖലകളിലും ഉപഭോക്താക്കളുടെ എണ്ണവും വൈവിധ്യവും വന്‍ സ്‌ഫോടനം ഉണ്ടാക്കി. ഇത്രയധികം ആകര്‍ഷകമൂല്യമുള്ള ഉത്പന്നങ്ങള്‍ വിപണിയിലില്ലായിരുന്നു.

പക്ഷെ തമാശ ഈ മൂന്നു മേഖലകളിലെയും കമ്പനികളുടെ വളര്‍ച്ച അവയുടെ ബാലന്‍സ് ഷീറ്റുകളില്‍ അതേ ആവേശത്തോടെ പ്രതിഫലിച്ചില്ല എന്നതായിരുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ ഏറ്റവും കുറഞ്ഞ കമ്പനികളുടെ കൂട്ടത്തില്‍ നിന്നും അവയ്ക്ക് രക്ഷപ്പെടാന്‍ പറ്റിയില്ല.

ഈ മേഖലകളിലെ കമ്പനികളുടെ ഓഹരി വില ഒരിക്കലും ഉത്പന്നങ്ങളുടെ അംഗീകാരത്തിനൊപ്പം ഉയര്‍ന്നില്ല.

എന്താണ് കാരണം ?

ആഗോളമത്സരം, അനുബന്ധ വ്യവസായങ്ങളുടെ വൈവിദ്ധ്യം, ടെക്‌നോക്രസിയുടെ ദൗര്‍ബല്യം. പലതും പറയാം.

പക്ഷെ മാര്‍ക്കറ്റിങ് മാനേജ്‌മെന്റിന് ഈ ആവശ്യങ്ങള്‍ മനുഷ്യന്റെ റോട്ടി, കപ്ഡാ, മകാന്‍ പോലെ അനിവാര്യമായ ഭാഗമാക്കാന്‍ കഴിഞ്ഞോ?

ആലോചിക്കേണ്ടതാണ്.

ഒരു പഴയ കഥ.
ലിസ്റ്റരിന്‍ എന്ന ലോഷന്റെ രസകരമായ ചരിത്രം.
1879 ല്‍ ഓപ്പറേഷന് മുറിവ് കഴുകാന്‍ ഏറ്റവും ശക്തിയുള്ള ആന്റി സെപ്റ്റിക്ക് ലോഷനായാണ് ലിസ്റ്റരിന്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
1895 ല്‍ അത് ദന്തഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ദന്തസംരക്ഷണത്തിന് ഏറ്റവും നല്ല മരുന്നായി പ്രചരണം തുടങ്ങി. അതിവേഗം ലിസ്റ്റരിന്‍ മരുന്നായി ഡെന്റിസ്റ്റുകളുടെ അലമാരകളില്‍ കയറിക്കൂടി. പക്ഷെ പ്രതീക്ഷിച്ച അംഗീകാരം കിട്ടിയില്ല.

കുറച്ചു നാള്‍ കഴിഞ്ഞ് ലിസ്റ്റരിന്‍ സൂക്ഷ്മമായി ഡിസ്റ്റില്‍ ചെയ്ത് പുതിയ വേഷത്തില്‍ നിലം വ്യത്തിയാക്കാനുള്ള ഡിറ്റര്‍ജന്റ് ആയി മാറി. അവിടെയും ഗുണമുണ്ടായില്ല. പക്ഷെ കമ്പനി തോല്‍വി സമ്മതിച്ചില്ല.

ഏറെ താമസിയാതെ ഗൊണേറിയക്ക് സിദ്ധൗഷധം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട് മാര്‍ക്കറ്റില്‍ ഇറങ്ങി. പക്ഷെ ലൈംഗികരോഗികള്‍ എന്തോ ആ മരുന്നിനെ പുണര്‍ന്നില്ല.

അവസാനം 1914ല്‍ ലിസ്റ്റരിന്‍ ഡോക്ടറുടെ കുറുപ്പടിയില്ലാതെ ആര്‍ക്കും നേരിട്ടു മരുന്നു കടയില്‍ നിന്നു വാങ്ങാവുന്ന മൗത്ത് വാഷായി അവതാരമെടുത്തു.

ഇത്രയൊക്കെ സംഭവിച്ചെങ്കിലും ലിസ്റ്റരിന്‍ ഉണ്ടാക്കുന്ന ലാംബര്‍ട്ടു കമ്പനി ലാഭമുണ്ടാക്കിയില്ല.

Together Journalists and experts are the architects of conventional wisdom and the advertising is the brilliant tool.

ഈ ആപ്തവാക്യം ശരിവയ്ക്കുന്നതായിരുന്നു ലിസ്റ്റരിന്റെ 1920 മുതലുള്ള പ്രകടനം.

ലിസ്റ്റരിന്‍ മരുന്ന് ആകുന്നതാണ് അംഗീകാരത്തിന് നല്ലത്. പക്ഷെ എന്തിന്റെ മരുന്ന് ? മരുന്നിന് ഒരു രോഗം വേണം. ഏറ്റവും നല്ലത് ഒരു സാധാരണ രോഗമാണ്. ആര്‍ക്കുമുണ്ടാകാവുന്ന രോഗം. പ്രത്യേകിച്ച് ഡോക്ടറെ കണ്ട് രോഗനിര്‍ണ്ണയം നടത്താതെ തന്നെ നമുക്കു മനസ്സിലാക്കാവുന്ന രോഗമാണെങ്കില്‍ ബെസ്റ്റ്.

പരസ്യവിശാരദന്മാരാണ് ഐഡിയാ കൊടുത്തത്.

മനുഷ്യന് വായനാറ്റം സാധാരണമാണ്. ഉറക്കം തുടങ്ങിയാല്‍ വായനാറ്റപ്രക്രിയ എല്ലാ ജീവജാലങ്ങളുടെയും സ്വാഭാവിക ശരീരപ്രക്യതിയില്‍ ഉള്ളതാണ്. വായനാറ്റം എല്ലാവര്‍ക്കും ഉണ്ടാകും. ഭക്ഷണം കഴിച്ചുകഴിഞ്ഞും ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും ഉണര്‍ന്നു കഴിഞ്ഞും പല്ലു തേച്ചാല്‍ മതി. വായ നന്നായി കഴുകിയാല്‍ മതി.

പക്ഷെ ലിസ്റ്റരിന്‍ കമ്പനിയുടെ പരസ്യക്കാര്‍ വായനാറ്റത്തെ ഒരു രോഗമാക്കി മാറ്റി.

ദന്തഡോക്ടറന്മാര്‍ അന്നു വരെ കേട്ടിട്ടില്ലാത്ത ഒരു രോഗം.
ക്രോണിക്ക് ഹാലിറ്റോസിസ്.

വായ നാറ്റം ക്രോണിക്ക് ഹാലിറ്റോസിസ് എന്ന ഈ രോഗം
പിടിപെടുന്നതിന്റെ ആദ്യലക്ഷണമാണ്. ആദം നാറ്റം. പിന്നെ പല്ലു പുഴുക്കും. ചീയും. വേദന. ആഹാരം കഴിക്കാന്‍ വയ്യാതാകും. ആകെ നാശം.

പരസ്യം.
സുന്ദരിയായ യുവതി. പ്രിയ കാമുകന്‍ വിവാഹാഭ്യര്‍ത്ഥനയ്ക്ക് തയാറാകുന്നില്ല. അവള്‍ ദു:ഖിതയാണ്. കാരണം. വായനാറ്റം. വെറും നാറ്റമല്ല. ക്രോണിക്ക് ഹാലിറ്റോസിസ്.

കാമുകി നിരസിച്ച യുവാവ്. കാരണം. തന്റെ വാ തുറന്നാല്‍ നാറ്റമാണത്രെ. അതും വെറും പല്ലുതേപ്പു കൊണ്ടു മാറ്റാവുന്ന രോഗമല്ല.
ക്രോണിക്ക് ഹാലിറ്റോസിസ്. അവള്‍ പറഞ്ഞു. ഈ ക്രോണിക്ക് ഹാലിറ്റോസിസ് ഉള്ള ആളുടെ കൂടെ ഞാന്‍ എങ്ങനെ ജീവിക്കും? എനിക്ക് സുഖകരമായ ദാമ്പത്യം നഷ്ടപ്പെടുകയാണ്.

യുവതലമുറയുടെ ഉറക്കെ കെടുത്തിയ ആശങ്കകള്‍. മനുഷ്യന് വരാവുന്ന ഏറ്റവും അപകടകരമായ രോഗമായി ക്രോണിക്ക് ഹാലിറ്റോസിസ് മാറി.

ജെയിംസ് ട്വിച്ചല്‍ എന്ന പരസ്യശാസ്ത്ര വിശാരദന്‍ പറയുന്നത് പരസ്യത്തിലൂടെ ഒരു രോഗം സ്യഷ്ടിക്കാമെന്ന് ആദ്യമായി തെളിയിച്ചത് ലിസ്റ്റരിന്‍ ആയിരുന്നു എന്നാണ്.

ലിസ്റ്റരിന്‍ നിര്‍മ്മിച്ച ലാംബര്‍ട്ട് കമ്പനിയുടെ വരുമാനം ഏഴു വര്‍ഷം കൊണ്ട് അറുപത് ഇരട്ടിയായി.

ക്രോണിക്ക് ഹാലിറ്റോസിസ് എന്നൊരു രോഗം ഇല്ല എന്നു പറയാന്‍ വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ക്കും ധൈര്യമുണ്ടായില്ല.

പക്ഷെ രോഗമില്ലാതെ മരുന്ന് കൊണ്ടു വരികയല്ലേ കുടുതല്‍ മെച്ചം ?
ഇത് അമേരിക്കയിലല്ല. നമ്മുടെ ഇന്ത്യയില്‍ത്തന്നെ സംഭവിച്ചതാണ്.

ചായ.

ബ്രൂക്ക് ബോണ്ടു കമ്പനി ജനിച്ചത് 1869 ലാണ്. 007 ജെയിംസ് ബോണ്ട് ബ്രിട്ടീഷുകാരന്റെ ദൈവമാകുന്നതിനുമുമ്പു തന്നെ ആര്‍തര്‍ ബ്രൂക്ക് തന്റെ പേരിലെ ബ്രൂക്കിനോടൊപ്പം ബോണ്ട് എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേര് ചേര്‍ത്തു മാഞ്ചസ്റ്ററില്‍ ചായക്കട തുടങ്ങി. അത് പിന്നെ കമ്പനിയായി. വളര്‍ന്നു. കടല്‍ കടന്നു. ഇന്ത്യയിലായിരുന്നു കമ്പനിയുടെ തോട്ടങ്ങള്‍. ചായച്ചെടിയല്ലേ, കുറെയേറെ ഇല നിലവാരം കുറഞ്ഞതാകും. അവ ഇംഗ്ലണ്ടില്‍ ചിലവാകില്ല. ഇവിടെത്തന്നെ വില്‍ക്കണം.

പക്ഷെ ഒരു പ്രശ്‌നം. ഇവിടുത്തുകാര്‍ ചായ കുടിക്കില്ല. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിക്കും. സമ്പന്നര്‍ പാലു കുടിക്കും. ശര്‍ബത്ത് കുടിക്കും. പാവപ്പെട്ടവര്‍ വെള്ളം കുടിക്കും. കഞ്ഞിവെള്ളം കുടിക്കും. കൂടി വന്നാല്‍ സംഭാരം കുടിക്കും.

ഇന്ത്യക്കാര്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെയും മദ്ധ്യേന്ത്യയിലെയും ഗ്രാമീണര്‍ ചായ കണ്ടിട്ടില്ലായിരുന്നു. കേട്ടിട്ടുപോലുമില്ലായിരുന്നു.

ആര്‍തര്‍ ബ്രൂക്കിന്റെ പിന്‍ഗാമികള്‍ പുതിയ ഐഡിയാ കൊണ്ടുവന്നു.
ചായ.
രോഗത്തിന് മരുന്ന്.
മ്യതസഞ്ജീവനി.
ഞരമ്പുകള്‍ക്ക് അത്യാവശ്യം.

1940കളില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉറച്ച ഭിത്തിയുള്ള കെട്ടിടങ്ങള്‍ ഗ്രാമത്തലവന്റെ വീട്ടിലും സ്ഥലത്തെ അമ്പലത്തിലും മാത്രമേ ഉണ്ടാകാറുള്ളു.

രണ്ടു വര്‍ഷം. മാസ് ക്യാമ്പയിന്‍.
ഗ്രാമത്തലവനും അമ്പലത്തിനും ഡൊണേഷന്‍.
എഴുപതു ശതമാനത്തിലേറെ ഗ്രാമങ്ങളിലെ അമ്പലച്ചുവരുകള്‍ വര്‍ണ്ണാഭമായി. കൂറ്റന്‍ ചിത്രം.
ഒരു കൈയില്‍ മ്യതസഞ്ജീവനിച്ചെടി വളരുന്ന മല മുഴുവന്‍ പൊക്കി ലങ്കയിലേക്ക് പറക്കുന്ന ഹനുമാന്റെ പുഞ്ചിരിക്കുന്ന മുഖം. ഉര്‍ത്തിയ കൈയില്‍ പച്ചക്കാടുകളുള്ള മല. മറുകൈയില്‍ ബ്രൂക്ക് ബോണ്ടിന്റെ ചുമന്ന പായ്ക്കറ്റ്.

ജനം അമ്പലത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ബജരംഗ് ബലി രാമഭക്ത ഹനുമാനെ തൊഴുതു.

പത്തു വര്‍ഷത്തിനകം ഒരു ജനത മുഴുവന്‍ ചായ കുടിക്കാരായി.

ഏറ്റവും പുതിയ ഐ ഐ എം സ്റ്റഡി പ്രകാരം ഓരോ ഇന്ത്യക്കാരനും ഇന്നത്തെ തോതില്‍ നിന്ന് അര കപ്പു ചായ കൂടി ദിവസവും കുടിച്ചാല്‍ മതി. നാം ലോകത്തിലെ ഒന്നാം നമ്പറാകും.

ഉത്പന്നത്തിന്റെ മൂല്യം അതിന്റെ ആകര്‍ഷണീയതയല്ല, അംഗീകാര സാദ്ധ്യതയാണ് എന്നതല്ലേ, ബഫറ്റും സൂചിപ്പിച്ചത്.
ലിസ്റ്റരിനും ബ്രൂക്ക് ബോണ്ടും ആ ഗണത്തില്‍ പെടുന്നു എന്നതല്ലേ സത്യം ?

Tags: K.L. Mohanavarma, Mohadhaneeyam

മണി നെവര്‍ സ്ലീപ്‌സ്‌ മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




മണി നെവര്‍ സ്ലീപ്‌സ്‌



Posted on: 17 May 2010





കമ്പ്യൂട്ടറും മനുഷ്യനും തമ്മിലുള്ള വ്യത്യാസമെന്താണ് ?



നമ്മുടെ വിശ്വനാഥന്‍ ആനന്ദിന് മുമ്പ് ചെസ് ലോകത്തിലെ അനിഷേധ്യ രാജാവായിരുന്ന ഗാരി കാസ്​പറോവ് അതിന് ലളിതമായ ഒരു ഉത്തരം കണ്ടെത്തിയിരുന്നു.



1996 ലാണ്. ഒരു ലോക ചെസ് ചാമ്പ്യന്‍ ആദ്യമായി കമ്പ്യൂട്ടറിനു മുന്നില്‍ തോറ്റത്. കമ്പ്യൂട്ടര്‍ ഭീമന്‍ ഐ ബി എം, 27 കൊല്ലത്തെ ഗവേഷണത്തിനു ശേഷം രൂപപ്പെടുത്തിയതായിരുന്നു ഡീപ് ബ്ലു (നേരത്തെ ഇത് ഡീപ് തോട്ട് ആയിരുന്നു) എന്ന ചെസ് സൂപ്പര്‍ താരം. ഒരു സെക്കന്റില്‍ 200 കോടി പൊസിഷനുകള്‍ അപഗ്രഥിക്കാവുന്ന തലച്ചോറുള്ള ഡീപ് ബ്ലൂവും കാസ്​പറോവുമായുള്ള ആറ് ഗെയിമിന്റെ യുദ്ധം ചെസ് ഇതിഹാസത്തിന്റെ ഭാഗമാണിന്ന്. ആദ്യത്തെ ഗെയിം. ഡീപ് ബ്ലൂ വളരെ എളുപ്പം കാസ്​പറോവിനെ തോല്‍പ്പിച്ചു. യന്ത്രത്തിന്റെ ശക്തിക്കു മുന്നില്‍ മനുഷ്യന്‍ ആരുമല്ല എന്ന് തെളിയിച്ചു. കാസ്​പറോവ് അസ്വസ്ഥനായി. അന്ന് രാത്രി ഉറക്കം വരാതെ കിടന്നപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിന് ഭൂതോദയം ഉണ്ടായത്. ആര്‍ക്കമെഡീസിനെപ്പോലെ യൂറേക്കാ എന്ന് അദ്ദേഹം വിളിച്ചു കൂകി.



ഭാഗ്യം. കാസ്​പറോവിനു മുമ്പുള്ള ലോകചാമ്പ്യന്‍ അമേരിക്കയുടെ ജീനിയസ് ബോബി ഫിഷര്‍ ആയിരുന്നെങ്കില്‍ യൂറേക്കാ എന്നു വിളിച്ചുകൊണ്ടുള്ള ഓട്ടം കൂടുതല്‍ വാര്‍ത്താപ്രാധാന്യം സ്യഷ്ടിച്ചേനേം. ആര്‍ക്കമെഡീസ് കുളിമുറിയിലെ തൊട്ടിയില്‍ നിന്നും ചാടി നഗ്നനായിട്ടാണ് ഏതന്‍സിലെ തെരുവിലൂടെ ഓടിയത് എന്നാണല്ലോ ചരിത്രം. ഓരോ ഗെയിം കഴിഞ്ഞ് ബോബി ഫിഷറും കഴിഞ്ഞ കളി അപഗ്രഥിക്കുകയും അടുത്ത കളി പ്ലാന്‍ ചെയ്യുന്നതും അര്‍ദ്ധരാത്രിക്ക് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നഗ്നനായി കിടന്നായിരുന്നു.



കാസ്​പറോവ് യൂറേക്കാ വിളിച്ചു. പക്ഷെ തെരുവിലേക്കോടിയല്ല.

കാസ്​പറോവിന് വെളിച്ചം കിട്ടി.

മനുഷ്യന് വികാരമുണ്ട്. യന്ത്രത്തിന് അതില്ല. ബുദ്ധി രണ്ടു കൂട്ടര്‍ക്കുമുണ്ട്. പക്ഷെ വികാരം ? അത് മനുഷ്യനു മാത്രമേയുള്ളു. യന്ത്രത്തിനില്ല.



പിന്നെ എളുപ്പമായിരുന്നു. കാസ്​പറോവ് പ്ലാനിട്ടു. വിഡ്ഡിത്തരമായ നീക്കങ്ങള്‍, ആവര്‍ത്തനം, കബളിപ്പിക്കല്‍ എല്ലാം. ഒരു കൊച്ചുകുട്ടിയായിരുന്നു എതിരാളിയെങ്കില്‍ അവന്‍ പോലും കണ്ടുപിടിക്കുമായിരുന്ന തരം കളി. കാസ്​പറോവ് പിന്നെ തോറ്റില്ല. അടുത്ത അഞ്ചു ഗെയിമുകളില്‍ മൂന്നെണ്ണം ജയിച്ചു. രണ്ടെണ്ണം സമനിലയിലും പിരിഞ്ഞു.



ഡീപ് ബ്ലൂ പിന്നീട് കാസ്​പറോവിന്റെ ഈ കുട്ടിനീക്കങ്ങളെ മറികടക്കാനുള്ള തലച്ചോറുമായി കൂടുതല്‍ ശക്തമായി വന്നു. കാസ്​പറോവിനെ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷെ അടിസ്ഥാനപരമായി യന്ത്രവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം കാസ്​പറോവ് കണ്ടുപിടിച്ചത് ശരിയാണെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല.



സയന്‍സിന് വികാരമില്ല. കെമിസ്ട്രിക്കും ഫിസിക്‌സിനും ബയോളജിക്കും എന്‍ജിനീയറിങ്ങിനും വികാരമില്ല. കണക്കിനുമില്ല. ലോജിക്‌സിനുമില്ല. ഇപ്പോള്‍ ഇക്കണോമിക്‌സും ഒപ്പം ചേര്‍ന്നിരിക്കുകയാണ്. ഇംപെഴ്‌സണല്‍. സയന്‍സിനെ നമ്മുടെ വൈകാരികമായ തീരുമാനങ്ങളുടെ പരിധി വിട്ട് നമ്മെ കീഴടക്കാന്‍ അനുവദിക്കുന്ന നിലയിലേക്ക് നാം എത്തിക്കഴിഞ്ഞു.



ഹിരോഷിമയില്‍ വീണ ഒരു ആറ്റം ബോംബു മതിയായിരുന്നു രണ്ടാം

ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ അടിയറവു പറയാന്‍. ബോംബു വീണയുടന്‍ ജപ്പാന്‍ ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങലിന് തയാറെടുക്കുകയുമായിരുന്നു. പക്ഷെ വേറൊരു തരം ആറ്റം ബോംബുകൂടി സയന്‍സ് കണ്ടുപിടിച്ചിരുന്നു. രണ്ടിലേതാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കുന്നതെന്നറിയാന്‍ നാഗസാക്കിയില്‍ അതു കൂടി പരീക്ഷിച്ചു. സയന്‍സിന്റെ വികാരമില്ലായ്മ, ആദ്യത്തെ ബോംബിടീലിനെ ന്യായീകരിച്ചാല്‍പ്പോലും, രണ്ടാമത്തേതില്‍ പ്രകടമായി. ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ടു. .



നമ്മുടെ സാമ്പത്തികരംഗവും ഇന്ന് വികാരമില്ലാത്ത സയന്‍സിന്റെ വേതാളപ്പിടിയിലായിക്കഴിഞ്ഞിരിക്കുന്നു.



ഏറ്റവും പുതിയ ഉദാഹരണം ഗ്രീസാണ്.

ഗ്രീസിലേക്ക് വിദേശമൂലധനം ഒഴുകിക്കൊണ്ടിരുന്ന നല്ല കാലത്ത് അസൂയാവഹമായ സാമ്പത്തികശക്തി നേടിയ രാഷ്ട്രമായിരുന്നു അത്. സോക്രട്ടീസിന്റെ യും പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ആര്‍ക്കമിഡിസിന്റെയും നാട്. അത് പണ്ട്. ഇന്ന് ഒനാസ്സിന്റെയും നിയാര്‍കോഡിന്റെയും അതുപോലെയുള്ള കപ്പല്‍ മുതലാളിമാരുടെയും നാട്. ലോകത്തിലെ ആകെ കപ്പല്‍ഗതാഗതത്തിന്റെ 18 ശതമാനവും ഗ്രീക്ക് മുതലാളിമാരുടെ കൈയിലാണ്.



സമ്പന്നരുടെ രാഷ്ട്രമാണ് ഗ്രീസ്. പക്ഷെ ഗ്രീസിന്റെ ബജറ്റ് നല്ല കാലത്തെ വരവിന്റെ ശോഭയില്‍ ഒരു ദിവാസ്വപ്നമേഖലയിലായിരുന്നു. ഏറ്റവുമധികം ടാക്‌സ് ഇവേഷന്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലാണിന്ന് ഗ്രീസ്. ഏതന്‍സ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കൂറ്റന്‍ വില്ലകളും എസ്റ്റേറ്റുകളും അനവധിയുണ്ട്. ഈയിടെ സര്‍ക്കാര്‍ നടത്തിയ ഒരു സാറ്റലൈറ്റ് അന്വേഷണത്തില്‍ അവിടെ 3079 നീന്തല്‍ക്കുളങ്ങളുള്ളതായി കണ്ടിരുന്നു. എന്നാല്‍ വീട്ടുടമകളില്‍ 324 പേര്‍ മാത്രമേ ഈ സൗകര്യം തങ്ങള്‍ക്കുണ്ടെന്ന് ടാക്‌സ് റിട്ടേണില്‍ സമ്മതിച്ചിരുന്നുള്ളു. (ഇത് ഒരു ഉദാഹരണമാണ്. ഡല്‍ഹിയും ഒട്ടും പിന്നിലല്ല എന്നു നമുക്കറിയാം.)



ഗ്രീസിന്റെ പ്രശ്‌നം പെട്ടെന്ന് യൂറോപ്പിന്റെയും പ്രശ്‌നമായി. സ്വന്തം കറന്‍സി ഉപേക്ഷിച്ച് യൂറോയുടെ ഭാഗമായതു കാരണം ഡീ വാല്യുവേഷന്‍ തുടങ്ങിയ പരമ്പരാഗത പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളും ഇല്ലാതായി.



ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ലോകത്തിലെ എല്ലാ മാര്‍ക്കറ്റുകളെയും ബാധിച്ചു. ഇന്ത്യയിലെ ഓഹരി വിപണി പോലും പെട്ടെന്ന് കൂപ്പു കുത്തി വീണു.



ലോകമെമ്പാടും ഇത്ര പെട്ടെന്ന് ഗ്രീസിലെ പ്രശ്‌നം ഒരു ആഗോളപ്രശ്‌നമായതെങ്ങിനെ?



ഇവിടെ കാസ്​പറോവിന്റെ ലളിതമായ കണ്ടുപിടുത്തിന് പ്രസക്തിയില്ലേ ?

ഇന്ന് ആഗോള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെല്ലാം പ്രവര്‍ത്തിക്കുന്നത് ടൈം സോണുകളെ അതിജീവിച്ച് അത്യാധുനിക ഹൈ ടെക് സംവിധാനത്തിലൂടെ പ്രോഗ്രാം ചെയ്തുവച്ച ശതകോടിക്കണക്കിന് ഇലക്‌ട്രോണിക്ക് ട്രേഡിങ് റെക്കാര്‍ഡുകളിലൂടെയാണ്. ഇവിടെയെല്ലാം അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണന നെറ്റ് വര്‍ക്കുകള്‍ അന്യോന്യം ശക്തിയേറിയ മത്സരബുദ്ധിയോടെ ഇടപെടുമ്പോള്‍ പരമ്പരാഗത വിപണികളുടെ സുരക്ഷാ ബോള്‍ട്ടുകള്‍ നിര്‍ജ്ജീവമാകും. വ്യത്യസ്തനിയമങ്ങള്‍ പാലിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചിലവയില്‍ വിലയിലുള്ള അസാധാരണമായ വ്യതിയാനം ട്രേഡിങ് നിര്‍ത്താന്‍ നിയമമുള്ളപ്പോള്‍ അത്തരം നിരോധനം ഇല്ലാത്തയിടങ്ങളില്‍ ട്രേഡിങ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ലാഭമുള്ളിടത്തേക്ക് പണത്തിന്റെ പ്രവാഹം കൂടുതല്‍ ശക്തിയോടെ നടക്കുന്നു.



ഞാന്‍ 'ഓഹരി' എന്ന നോവല്‍ എഴുതിയ 1992-93 കാലത്ത് ഓഹരിവിപണിയുടെ ഏറ്റവും സജീവമായിരുന്ന മുഖം ബ്രോക്കറുടേതായിരുന്നു. അന്ന് ബോംബെ വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ കണ്ണു നട്ട് തന്റെ വിജ്ഞാനവും പരിചയസമ്പത്തും പൂര്‍ണ്ണമായി ഉപയോഗിച്ച് ബ്രോക്കര്‍ എന്ന മനുഷ്യന്‍ എടുക്കുന്ന

തീരുമാനങ്ങള്‍ക്ക് വൈകാരികത ഉണ്ടായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മനുഷ്യന്റേതായിരുന്നു.



ബിഗ് ബോര്‍ഡും കമ്പ്യൂട്ടര്‍ സ്‌ക്രീനും അവനെ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന സുഹ്യത്തുക്കള്‍ മാത്രമായിരുന്നു.



ഇന്ന് അത് മാറി.

വികാരമില്ലാത്ത ശാസ്ത്രം സാമ്പത്തിക സംവിധാനങ്ങളെയും മനുഷ്യനില്‍ നിന്നകറ്റി.

'ഓഹരി' നോവല്‍ സിനിമയാക്കാന്‍ പല സംവിധായകരും ശ്രമിക്കുകയുണ്ടായി. പക്ഷെ ഓരോ കൊല്ലം കഴിയുന്തോറും വിപണിയുടെ രൂപത്തില്‍ വരുന്ന മൗലികമായ മാറ്റം മനുഷ്യനില്‍ നിന്നു ഓഹരിവിപണിക്കുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നത് ശ്രദ്ധേയമായിരുന്നു. ഹോളിവുഡ്, ഓഹരിവിപണിയെ പശ്ചാത്തലമാക്കി പണ്ട് നിര്‍മ്മിച്ച വാള്‍ സ്ട്രീറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി കൊണ്ടു വന്ന സിനിമ ഇപ്പോള്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിലെ സമാപനസിനിമയാണ്. മൈക്കല്‍ ഡഗ്ലാസിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌ക്കാര്‍ നേടിക്കൊടുത്ത ഈ സിനിമയുടെ പേര് ഇന്നത്തെ സാമ്പത്തിക രംഗത്തിന് തീര്‍ത്തും അനുയോജ്യമാണ്.



ചിത്രത്തിന്റെ പേര് Wall Street II- Money never sleeps എന്നാണ്.



ശരിയാണ്. ഗ്രീസ് കാട്ടിത്തന്നു.



Money never sleeps. But Humans have to sleep.

ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം




ഗോഡ്‌സ് ഓണ്‍ ആയുര്‍വേദം



Posted on: 07 Jun 2010





ഭാരതീയ തത്വചിന്തകളില്‍ ശരി തെറ്റുകളെക്കുറിച്ച് ഏറ്റവും ലളിതമായി വിവരിക്കുന്നത് മരണത്തിന്റെ രാജാവായ യമധര്‍മ്മന്‍ യക്ഷന്റെ രൂപം ധരിച്ച് വന്ന് ജീവിതത്തിന്റെ രാജാവായ സ്വന്തം പുത്രന്‍ യൂധിഷ്ഠിരനുമായി നടത്തുന്ന സംവാദങ്ങളിലൂടെയാണ്.

അതിലൊരു ചോദ്യം.

ലാഭാനാം ഉത്തമം കിം ?

ലോകത്തിലെ ലാഭങ്ങളില്‍ സര്‍വോത്തമമായത് എന്താണ് ?

യൂധിഷ്ഠിരന്‍ പറഞ്ഞു.

ലാഭാനാം ശ്രേയ ആരോഗ്യം.

അതായത് ആരോഗ്യം ഉണ്ടായിരിക്കുക എന്നതാണ് ലോകത്തിലെ സര്‍വ ശ്രേഷ്ഠമായ ലാഭം.



ഇന്ന് വാള്‍സ്ട്രീറ്റ് അല്‍പം വാക്കു മാറ്റി പറയുന്നതും അതു തന്നെയാണ്. ലാഭം ഉണ്ടാക്കാന്‍ സര്‍വശ്രേഷ്ഠമായത് ആരോഗ്യമേഖല തന്നെയാണ്. ബാരക്ക് ഒബാമ പറഞ്ഞു. മരുന്നിനെക്കാള്‍ ദരിദ്രന് ആവശ്യം ഭക്ഷണമാണ്. കെന്നഡി ഭക്ഷണം മനുഷ്യന്റെ മൗലികാവകാശത്തില്‍ പെടുത്തി. പക്ഷെ മൂലധനത്തിന് ഭക്ഷണത്തിനെക്കാള്‍ ഇഷ്ടം മരുന്നിനോടായിരുന്നു.





കണക്കനുസരിച്ച് ലോകത്തിലെ ഭൂരിപക്ഷം സ്വത്തും അമ്പതു ശതമാനം തൊഴിലുകളും നാല്‍പതു ശതമാനം വിപണനമൂല്യവും ആഹാരവുമായി ബന്ധപ്പെട്ടതാണ്. പക്ഷെ ടേണോവര്‍ കൂടിയതു കൊണ്ട് ലാഭം കൂടുന്നില്ല. മരുന്നിന് അങ്ങനെയല്ല. അഞ്ചു ശതമാനം പോലും വിപണനമൂല്യമില്ലെങ്കിലും ലാഭം നൂറിരട്ടിയാണ്.



ഇന്നും സ്ഥിരമായി മൂല്യവര്‍ധന ഉറപ്പുള്ള ഓഹരികള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേതാണ്.



ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വിദേശകോളണൈസേഷന്‍ തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അലോപ്പതിയും അപ്പാത്തിക്കിരിയും അതിവേഗം നമ്മെ കീഴ്‌പ്പെടുത്തി. പക്ഷെ ആരും അതിന്റെ സാമൂഹ്യപ്രസക്തി ഗൗരവമായി എടുത്തില്ല.



ആരോഗ്യത്തെ പ്രധാന വിഷയമാക്കി സാഹിത്യസൃഷ്ടികള്‍ പോലും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പൊതുവെ കുറവാണ് ഉണ്ടായിട്ടുള്ളത്.



ഒരു അപവാദമുണ്ടായിരുന്നു. വിശ്വസാഹിത്യത്തിലെ ഏറ്റവും ഉന്നതമായ പത്തു നോവലുകള്‍ എടുത്താല്‍ അതില്‍ ഒരു ഭാരതീയനോവലേ ഉണ്ടാകുകയുള്ളു. ആരോഗ്യനികേതനം. താരാശങ്കര്‍ ബാനര്‍ജിയുടെ ഈ ബംഗാളിനോവല്‍ ആരോഗ്യത്തിന്റെ കഥയാണ്. ആരോഗ്യനികേതനം എന്നു വച്ചാല്‍ ചികിത്സാലയം. ആസ്​പത്രിയല്ല, സൗജന്യചികിത്സാകേന്ദ്രവുമല്ല. മൂന്നു തലമുറകളായി ജാതിമതഭേദമെന്യേ ദേവീപുരം ഗ്രാമത്തിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ചികിത്സ നടത്തുന്ന മശായി കുടംബത്തിന്റെ കഥ.



ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള സംഘര്‍ഷമാണ് കഥാതന്തു. ഈ നോവല്‍ വായിച്ച് അസ്വസ്ഥരാകാതിരുന്ന സഹൃദയര്‍ ഭാരതത്തില്‍ കാണുകില്ല. ഇതില്‍ അന്തര്‍ലീനമായ സാമ്പത്തികശാസ്ത്രത്തിനാകട്ടെ, പക്ഷെ, പ്രശസ്തനിരൂപകര്‍ പോലും പ്രാധാന്യം നല്‍കിയില്ല.



മലയാളത്തിന്റെ പണ്ഡിതശ്രേഷ്ഠനും ഗുരുവും നിരൂപകനുമായിരുന്ന ഗുപ്തന്‍ നായര്‍ സാര്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി.

എനിക്കു നോവല്‍ എഴുതാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ മലയാളത്തില്‍ ഒരു നോവലെഴുതിയേനേം. കേരളത്തിലെ ആയുര്‍വേദത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച്.



ഗുപ്തന്‍ നായര്‍ സാറിന്റെ പിതാവ് പാരമ്പര്യ വൈദ്യനായിരുന്നു.



ഞാന്‍ ഷെയര്‍ മാര്‍ക്കറ്റിനെ പശ്ചാത്തലമാക്കി ഓഹരി എന്ന നോവലെഴുതാന്‍ 1992 ല്‍ തീര്‍ച്ചപ്പെടുത്തിയപ്പോള്‍ അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഒരു കേരളാ കമ്പനിയെ

ഉത്തരേന്ത്യന്‍ കോംപറ്റിറ്റേഴ്‌സ് ടേക്ക് ഓവര്‍ ചെയ്യുന്ന കഥയായിരിക്കണമെന്ന് പ്ലാനിട്ടു. എന്തു

കേരളാ കമ്പനിയാകണം ? കേരളത്തിലെ അന്നത്തെ പബ്ലിക്ക് ലിമിറ്റഡ് കമ്പനികളില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റു ചെയ്തതെന്ന് വിശ്വസനീയമായി ഒരു കഥയില്‍ കാണിക്കാവുന്നതില്‍ പ്രധാനമായത് ചായയും, മീനും പ്രോസസിംഗും എക്‌സ്‌പോര്‍ട്ടും ചെയ്യുന്ന കമ്പനികളായിരുന്നു. പക്ഷെ ഒരു പ്രശ്‌നം. ചായക്കമ്പനികള്‍ക്കു കേരളീയത ഇല്ല. സായിപ്പന്മാര്‍ നടത്തുന്നു. നമ്മള്‍ വെറും ജോലിക്കാര്‍. മീന്‍കമ്പനികള്‍ക്ക് കേരളീയത ഉണ്ട്. പക്ഷെ പാരമ്പര്യം ഇല്ല. എല്ലാ സമുദ്രോത്പന്ന കയറ്റുമതിക്കാരും അമ്പതുകളോടടുത്ത് രംഗത്തു വന്നവരാണ്. ഞാന്‍ ഏറെ ആലോചനകള്‍ക്കു ശേഷം പുതിയ ഒരു കമ്പനി സൃഷ്ടിക്കാന്‍ തീര്‍ച്ചപ്പെടുത്തി. നമുക്കു വൈകാരികമായി അടുപ്പമുള്ള കേരളത്തിന്റെ പാരമ്പര്യവും ആത്മാവും മാത്രമല്ല, മലയാളിയുടെ ആധുനികജീവിതശൈലി ആകെക്കൂടി മാറ്റി മറിക്കുക കൂടി ചെയ്ത ആയുര്‍വേദം കൈകാര്യം ചെയ്യുന്ന ധന്വന്തരി ഹെര്‍ബല്‍ പ്രോഡക്ട്‌സ് എന്ന ഒരു കമ്പനി അങ്ങനെ രൂപമെടുത്തു.



ഓരോ മനുഷ്യനും രൂപത്തിലും ഭാവത്തിലും കഴിവിലും വ്യത്യസ്തരാണ്. സ്വാഭാവികമായും രോഗപ്രതിരോധശക്തിയും വിഭിന്നമാണ്. അതുകൊണ്ട് ഒരേ രോഗത്തിന് ഓരോരുത്തര്‍ക്കും നല്‍കേണ്ട ചികിത്സയും ഒന്നുപോലെ ആയിരിക്കില്ല. ഇത് പ്രകൃതിനിയമമാണ്. ഏതു ചികിത്സാസമ്പ്രദായത്തിന്റെയും അടിസ്ഥാനം ഇതു തന്നെയാണ്. ആയുര്‍വേദം ഈ സമ്പ്രദായം കഴിയുന്നത്ര കാലം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാരമ്പര്യവും സംസ്‌കൃതവും ദൈവവിശ്വാസവും ആണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. ഓരോ രോഗിക്കും പ്രത്യേകമായി രോഗനിവാരണം പ്രാവര്‍ത്തികമാക്കുന്ന ശൈലി. പക്ഷെ കാലം മാറി. ധിറുതിയും അക്ഷമയും രോഗിയുടെ മുഖമുദ്രയായി. ക്വിക്ക് റെമഡി. ആര്‍ക്കും സമയമില്ല. വൈദ്യനെ നിസ്സഹായനാക്കുന്ന ഈ പുതിയ സമൂഹത്തെ നേരിടാന്‍ ശ്രമിച്ച് പരാജിതമാകുന്ന ആയുര്‍വേദത്തെയാണ് ഞാന്‍ കണ്ടത്. അലോപ്പതിയുടെ ആകര്‍ഷണീയത ലേശം അസൂയയോടെ കണ്ട് അതിനെ അനുകരിക്കാന്‍ വെമ്പുന്ന വൈദ്യ തലമുറ.



രോഗപരിശോധനയും മരുന്നു നിര്‍മ്മാണവും വിപണനവും തികച്ചും അലോപ്പതിയുടെ സ്റ്റൈലിലേക്കു മാറി. പരമ്പരാഗത വൈദ്യകുടുംബങ്ങളില്‍ നിന്നല്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കുറഞ്ഞ റാങ്കു കിട്ടി എന്ന കാരണമൊന്നുകൊണ്ടു മാത്രം ആയുര്‍വേദ വൈദ്യന്മാരാകേണ്ട ഗതികേടില്‍ മനം നൊന്ത് എങ്ങനെയെങ്കിലും അലോപ്പതി ബിരുദം നേടാന്‍ ശ്രമിക്കുന്ന ആയുര്‍വേദബിരുദധാരികള്‍. രോഗികള്‍ പോലും ആയുര്‍വേദത്തെ ഒരു സെക്കന്‍ഡ് ക്ലാസ് പരിപാടിയായി കാണുന്ന നിലയിലെത്തി.



എന്റെ നോവലില്‍ രണ്ടാം തലമുറ പാരമ്പര്യവൈദ്യനായിരുന്നു. മൂന്നാം തലമുറ വൈദ്യബിരുദം നേടിയ ബിസിനസ്‌കാരനായിരുന്നു. അദ്ദേഹം മരുന്നു ഫാക്ടറിയും പേരിന് വൈദ്യശാലയും നടത്തി. ഇടയ്ക്ക് മുത്തഛന്റെ തറവാട്ടിലെ നാലുകെട്ടിലുള്ള ധന്വന്തരിമൂര്‍ത്തി പ്രതിഷ്ഠയെ തൊഴാന്‍ പോകും. നാലാം തലമുറ വൈദ്യപഠനത്തിന് പോയില്ല. മാനേജ്‌മെന്റാണ് പ്രധാനം. വൈദ്യശാല നിര്‍ത്തി. ഫാക്ടറി വലുതായി. വടക്കേ ഇന്ത്യയില്‍ നിന്ന് ആയുര്‍വേദഭീമന്മാര്‍ ഈ കമ്പനി വിഴുങ്ങാന്‍ വരത്തക്കവിധം കമ്പനി പ്രശസ്തമായത് സ്വാഭാവികം.



മൂന്നാലു ദിവസം മുമ്പാണ്.

ഐ ടി പ്രൊഫഷണല്‍. എം ടെക്ക്. മുപ്പതു വയസ്സ് കാണും. അമ്മയും ഭാര്യയും രണ്ടു വയസ്സായ മകളും ഒപ്പം. ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു.

ചോദിച്ചു.

ഈ ആയുര്‍വേദത്തെക്കുറിച്ച് എന്താ അഭിപ്രായം?

നമ്മുടെ പൈതൃകമല്ലേ ? ഗ്രേറ്റ് മെഡിസിനല്‍ വാല്യൂ. ചരകന്‍. ശുശ്രുതന്‍.

അതല്ല, രോഗം വന്നാല്‍ നിങ്ങള്‍ ആയുര്‍വേദ ഡോക്ടറെ കാണാറുണ്ടോ ?

നോ. അത് സമയമെടുക്കും. ആയുര്‍വേദം ഈസ് ഓ കെ. പക്ഷെ വളരെ സ്ലോ പ്രോസസ് ആണ്. പിന്നെ പത്ഥ്യവും. അലോപ്പതി ഈസ് ക്വിക്കര്‍.

കുഞ്ഞിന് ?

ചിരി.

ഹോമിയോപ്പതിയാണ് പ്രിഫര്‍ ചെയ്യുന്നത്. നോ ആഫ്റ്റര്‍ ഇഫക്ട്‌സ്. പക്ഷെ പനി 102 കഴിഞ്ഞാല്‍ വീ ഗോ ഫോര്‍ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് എം ഡി മാന്‍.

നിങ്ങളുടെ അമ്മയ്‌ക്കോ ?

ഷി പ്രിഫേഴ്‌സ് ആയുര്‍വേദം. പക്ഷെ, അങ്കിള്‍... കഴിഞ്ഞ വര്‍ഷം, വീ വെന്റ് ഫോര്‍ സുഖചികിത്സ. വണ്ടര്‍ഫുള്‍. ധാരയും തിരുമ്മും കുളിയും വെജിറ്റേറിയന്‍ മീല്‍സും. റിയല്‍ റീജൂവിനേഷന്‍. ഹോളിഡേ കം ഹെല്‍ത്ത് കെയര്‍.



കോസ്റ്റ്‌ലി ആയിരുന്നില്ലേ ?

ഫിഫ്റ്റി വരെ കമ്പനി റീഇംബേഴ്‌സ് ചെയ്യും. ഇറ്റ് വാസ് ഓകെ.

ഇനി വരും കാലം ആയുര്‍വേദ ടൂറിസത്തിന്റേതാകാം.

ഒരു പുതിയ ആകര്‍ഷകമായ മിക്‌സ്.

പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത രണ്ടേയുള്ളു ലോകത്തില്‍.

കാലവും കാലനും.

ആദ്യത്തേതിനെ ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ഒരു റിയല്‍ ആയുര്‍വേദ കുറുപ്പടിയുണ്ട്. ഈയിടെ നവതി ആഘോഷിച്ച എനിക്കു പിതൃതുല്യനും എന്റെ അഛന്റെ അടുത്ത സുഹ്യത്തുമായ ചാലക്കുടി രാഘവന്‍ തിരുമുല്‍പ്പാട് എന്ന പ്രസിദ്ധ ആയുര്‍വേദപണ്ഡിതന്‍ പണ്ടെഴുതിയതാണ്. എല്ലാവര്‍ക്കും വേണ്ടി. ഞാനിപ്പോഴത് ഓര്‍ക്കുകയാണ്.

നിങ്ങള്‍ക്കു പ്രായാധിക്യമായി എന്ന് തോന്നിത്തുടങ്ങുമ്പോള്‍ ഈ അഞ്ചു മരുന്നുകള്‍ സേവിക്കുക.

ഒന്ന്, എന്നും ഒരു ക്യത്യമായ സമയം വ്യായാമം ചെയ്യുക. നടപ്പു മതി. ബസ്‌ക്കിയെടുത്തില്ലെങ്കിലും കുഴപ്പമില്ല.

രണ്ട്. ഭക്ഷണത്തിന്റെ ടൈമിംഗ് മാറ്റേണ്ട. അളവ് കുറയ്ക്കുക. അഞ്ചു ദോശ തിന്നുന്നയിടത്ത് നാലാക്കുക. മൂന്നാക്കുക.

കഴിയുന്നത്ര വെള്ളം കുടിക്കുക.

ഇടനേരത്ത് വിശന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക.

പിന്നെ, അവസാനമായി ഏറ്റവും പ്രധാനമായി ദൈനംദിന ജീവിതത്തിലെ ചെറിയ തീരുമാനങ്ങളെല്ലാം അടുത്ത തലമുറയ്ക്ക് വിടുക. വലിയ തീരുമാനങ്ങളെടുക്കേണ്ട പ്രശ്‌നങ്ങളെയും ചെറുതായി കാണാന്‍ ശ്രമിക്കുക.

മരണത്തിന്റെ കാര്യത്തില്‍ യമധര്‍മ്മനു പോലും നമ്മെ രക്ഷിക്കാന്‍ പറ്റുകില്ല.

പാരമ്പര്യ ആയുര്‍വേദം മരിക്കും. തീര്‍ച്ചയാണ്. പക്ഷെ ഹെല്‍ത്ത് ടൂറിസം ഏറ്റവും ലാഭകരമായ ബിസിനസ്സാണ്. അവിടെ ആയുര്‍വേദം പുതിയ ജന്മമെടുത്ത് അലോപ്പതിയുമായി സൗഹൃദത്തോടെ മുന്നേറും.



After all Ayurveda is GOD's own invention.

Tags: Ayurveda, Kerala

കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും മോഹധനീയം

ഹോം » കമെന്ററി » മോഹധനീയം   




കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും



Posted on: 28 Aug 2010





1887 ലാണ്.

കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ തന്റെ കുതിരവണ്ടിയില്‍നിന്ന് കുതിരയെ അഴിച്ചു മാറ്റി പകരം കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ രൂപകല്പന ചെയ്ത് വളരെയേറെ പരീക്ഷണങ്ങള്‍ക്കും പിഴവുകള്‍ക്കും ശേഷം നിര്‍മ്മിച്ച ഫോര്‍ സ്‌ട്രോക്ക് ഇന്റേണല്‍ കംബസ്റ്റിന്‍ ഘടിപ്പിച്ചു. വണ്ടി ഓടിച്ചു.



ജര്‍മ്മന്‍ എന്‍ജിനീയര്‍ കാള്‍ ബെന്‍സും ലോകത്തെ ആദ്യ കാറും

കുതിരയില്ലാതെ ഒരു കുതിരവണ്ടി അങ്ങനെ ആദ്യമായി ഒരു യാത്രക്കാരനെയും കയറ്റി ഓടി. യാത്രക്കാരന്‍ കാള്‍ ബെന്‍സു തന്നെയായിരുന്നു.



ലോകസാമ്പത്തിക സമവായത്തിലെയും ഉപഭോക്ത്യകാഴ്ചപ്പാടിലെയും ഇക്കണോമിക്ക് വാല്യൂ അളക്കാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ സംതൃപ്തിയുടെയും ഏറ്റവും വലിയ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അവ്വിധമൊന്നും ചിന്തിക്കാതെ കാള്‍ ബെന്‍സ് അപ്പോള്‍ ചെയ്തത്.



മുതലാളിത്തവും കമ്യൂണിസവും ഫാസിസവും നാസിസവും എല്ലാ തത്വശാസ്ത്രങ്ങളും എന്നല്ല, സാമ്പത്തികശാസ്ത്രത്തിന്റെ അടിവേരുകള്‍ പോലും ഇളക്കാന്‍ പര്യാപ്തമായ ശക്തിയുടെ സിംബലായിരുന്നു അന്ന് ആരുമറിയാതെ അവിടെ ജന്മമെടുത്തത്.



ഒരു വ്യക്തിയുടെ സമ്പത്തിന്റെയും സംത്യപ്തിയുടെയും ഒരു മാതിരി എല്ലാവരും അംഗീകരിക്കുന്ന അളവുകോലായി ഈ വാഹനം ഭാവിയില്‍ മനുഷ്യമനസ്സിനെ ഭരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.



കാര്‍ എന്ന ഈ വാഹനത്തിന് ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനെയും, പക്ഷെ ഒറ്റ നോട്ടത്തിന് ക്ലാസിഫൈ ചെയ്യാവുന്ന പരാമീറ്റര്‍ ആക്കി മാറ്റിയത് മുപ്പതോളം കൊല്ലങ്ങള്‍ക്കു ശേഷം ഹെന്‍റി ഫോര്‍ഡ് എന്ന വ്യവസായി ആയിരുന്നു.



കുറെക്കാലമായി ലോകം അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന കുതിരയില്ലാതെ യന്ത്രം കൊണ്ട് ഓടുന്ന നാലുചക്ര ആഡംബര വാഹനത്തിനെ പണക്കാരന്റെ മാളികമുറ്റത്തു നിന്ന് ഇറക്കി ഫോര്‍ഡ് തന്റെ ഫാക്ടറിയിലെ തൊഴിലാളിക്കു നാലു മാസത്തെ ശമ്പളം കൊണ്ട് സ്വന്തമാക്കാവുന്ന നിലയില്‍ എത്തിച്ചു.



കാറിന്റെ പ്രൊഡക്ഷന്‍ കൂടിയപ്പോള്‍ പത്തുകൊല്ലക്കാലം ഫോര്‍ഡിനെ അലട്ടിയ ഒരു സത്യം ഉണ്ടായിരുന്നു. പെയിന്റ് ഉണങ്ങിക്കിട്ടാനുള്ള കാലതാമസം. ഒരു പെയിന്റേ അന്ന് പെട്ടെന്ന് ഉണങ്ങുന്നതായി മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നുള്ളു. ജപ്പാന്‍ ബ്ലാക്ക്. അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഫോര്‍ഡ് വാചകമുണ്ട്.

ANY COLOUR IS ACCEPTABLE AS LONG AS IT IS BLACK.



ശ്രമിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന വാഹനമായി കാറ്. ശരിക്കും ഒരു വ്യക്തിയുടെ സമൂഹത്തിലെ വിജയത്തിന്റെ അളവുകോല്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും.



കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ആദ്യം യന്ത്രവത്കൃതമായ വാഹനങ്ങള്‍ സ്‌റേററ്റിന്റെ കൈപ്പിടിയില്‍ നിന്നും സാധാരണക്കാരന്റെ കൈപ്പിടിയിലേക്കു നല്‍കാന്‍ വൈമുഖ്യമുണ്ടായിരുന്നു. പക്ഷെ ഈ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ഗ്ഗസമരത്തിന്റെ ധമനികള്‍ക്ക് തടയിടാന്‍ പോലും പ്രാപ്തമാണെന്നു കമ്യൂണിസ്റ്റ് നേത്യത്വത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ കാറിനെ കമ്യൂണിസത്തിന്റെ അപ്രമേയത്വവും മേന്മയും കാട്ടാനുള്ള സിംബലാക്കി മാറ്റാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.



1958 ലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മ്മനി ഒരു പുതിയ കാറ് മാര്‍ക്കറ്റിലിറക്കി. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ആദ്യമായി ഒരു മോഡല്‍ ഇറങ്ങുകയാണ്. പേര് ട്രബാന്റ്. അര്‍ത്ഥം ഉപഗ്രഹം എന്നാണ്. റഷ്യയുടെ സ്​പുട്‌നിക്കിനെ അനുകരിച്ചുള്ള പേര്. പ്ലാസ്റ്റിക് ബോഡി. പരിസ്ഥിതിയെ കാര്യമാക്കാത്ത പുകവിസര്‍ജ്ജനക്കുഴല്‍. ആള്‍ക്കാര്‍ കാറിനുവേണ്ടി ക്യൂ നിന്നു. പന്ത്രണ്ടും പതിനാലും കൊല്ലം നീളുന്ന വെയിറ്റിംഗ് ലിസ്റ്റ്. 1985 ആയപ്പോഴേക്കും കിഴക്കന്‍ ജര്‍മ്മനിയിലെ നാല്പതു ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തം കാറായി.



റഷ്യ അറുപതുകളുടെ അവസാനത്തിലാണ് സാധാരണക്കാരന്റെ കാറിലേക്കു കടന്നത്. 1966ല്‍ ഫിയറ്റിന്റെ ഒരു പുതിയ അവതാരമായ സിഗുലി, അഥവാ ലാഡാ എന്ന കാറ് ഉണ്ടാക്കുന്ന ഫാക്ടറി വോള്‍ഗാ നദീതീരത്തെ ടോഗ്‌ളിയാറ്റി പട്ടണത്തില്‍ ഫിയറ്റ് കമ്പനിയുടെ സഹകരണത്തോടെ 90 കോടി ഡോളര്‍ മുടക്കി സ്ഥാപിച്ചു. അന്നു വരെ റഷ്യയില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടി ആണ്ടുതോറും അനുവദിച്ചിരുന്നത് 65000 കാറുകളായിരുന്നു. പെട്ടെന്ന് ഇത് പത്തിരട്ടിയായി. എണ്‍പതുകളായപ്പോഴേക്ക് റഷ്യന്‍ കുടുംബങ്ങളില്‍ പത്തിലൊന്ന് കാറുടമസ്ഥരായി മാറി.



മനുഷ്യന് സമ്പത്ത് പണത്തിലാണെങ്കിലും അതാരും ക്യത്യമായി കാണുന്നില്ല. കാണുന്നത് സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനം, നല്ല ഭാവിയുള്ള പശ്ചാത്തലം, തന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വില, അനുയായികളുടെ എണ്ണം ഇവയൊക്കെയാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ആവശ്യമായി സ്റ്റാലിന്‍ തന്റെ പ്രസിദ്ധമായ ഗ്രേറ്റ് ബ്രേക്ക് എന്ന നയസംഹിതയില്‍ പറഞ്ഞത് സാമൂഹ്യമായ ഉന്നതിയാണ് സാമ്പത്തികത്തെക്കാള്‍ സാധാരണക്കാരന്‍ കാംക്ഷിക്കുന്നത് എന്നാണ്.



ഒരു തൊഴിലാളി തന്റെ ഏറ്റവും വലിയ സ്വത്തായി കണക്കാക്കുന്ന ഒന്ന് ജനപ്രീതിയില്ലാത്ത തന്റെ മേലുദ്യോഗസ്ഥനെ കുറ്റം പറയാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞ കാലമായിരുന്നു അത്.



കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുടെ തുടക്കവും ഈ വൈരുദ്ധ്യത്തില്‍ നിന്നായിരിക്കണം.



ഉപഭോക്താവിനെ പ്രീണിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ 1950കളില്‍ത്തന്നെ തുടങ്ങിയിരുന്നു. ചില കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സെല്‍ഫ് സര്‍വീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് അമേരിക്ക അതിസൂക്ഷ്മമായി വളര്‍ത്തിയെടുത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍. മാര്‍ഷല്‍ പ്ലാന്‍ കാലത്ത് അവ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നിര്‍ബാധം കടന്നുവന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യവും സ്വാധികാരവുമാണല്ലോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖമുദ്ര. സാമ്പത്തികത്തകര്‍ച്ചയുടെ മുപ്പതുകളില്‍ കൈവശമുള്ള തുച്ഛമായ പണം മുഴുവന്‍ ഒരേ കൂരക്കീഴിലുള്ള വിപണിയില്‍ത്തന്നെ ചിലവാക്കിക്കാന്‍ ഉപഭോക്താവിനെ സ്വയം നിര്‍ബന്ധിതനാക്കുന്ന വിദ്യയായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകളുടേത്. ആവശ്യമില്ലെങ്കിലും പ്രയോറിറ്റിയില്‍ തനിക്കത്യാവശ്യമെന്ന് ഭ്രമിപ്പിക്കുന്ന വില്പനച്ചരക്കുകള്‍ ആകര്‍ഷകമായി നിരന്നിരിക്കുകയാണ്. ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഷോപ്പിംഗ് ഒരു രസകരമായ പരിപാടിയാക്കാം.



കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്റ്റാലിനിസ്റ്റ് സംവിധാനത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ ഷോപ്പിംഗ് മാളുകളില്‍ സര്‍ക്കാരാണ് എന്ത് സാധനങ്ങളാണ് നല്‍കേണ്ടതെന്ന് വിധിച്ചിരുന്നത്. ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാനേ അധികാരമുണ്ടായിരുന്നുള്ളു. റോബട്ടുകളെപ്പോലെ പെരുമാറിയിരുന്ന സര്‍വാധികാരികളായ ജോലിക്കാര്‍ ആയിരുന്നു ഉപഭോക്താവ് എന്താണ് എത്രയാണ് വാങ്ങേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ പുതിയ കസ്റ്റമര്‍ ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജന്മമെടുത്തത്.



കാറും സൂപ്പര്‍മാര്‍ക്കറ്റും മനുഷ്യമനസ്സിന് വരുത്തുന്ന മാറ്റം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് മാവോ സെ തുംഗിന് ശേഷമുള്ള ചൈനയുടെ വിജയത്തിന്റെ പ്രധാന കാരണം. കള്‍ച്ചറല്‍ റവല്യൂഷന്റെ പരാജയം ആ അറിവിന് വേഗത കൂട്ടി.



ഇന്ത്യയില്‍ ഇന്ന് ഒന്നര കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സ് കണക്കു വിദഗ്ദ്ധര്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ കാറുകളുടെ എണ്ണം 61 കോടി ആകുമത്രെ. അന്നേയ്ക്ക് ലോകത്തിലെ എല്ലാ ആറാമത്തെ കാറും ഇന്ത്യക്കാരന്റേതായിരിക്കും.



ഇന്ത്യ നമ്പര്‍ വണ്‍. 1000 പേര്‍ക്ക് 382 കാറ്. ചൈനയ്ക്ക് അന്ന് 363 കാറേ ഉണ്ടാകുകയുള്ളു.



സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും കാര്‍ഷിക മേഖല. വിതയ്‌ക്കേണ്ടും കൊയ്യേണ്ടതും എന്താണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നതും അന്നേയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കും.





Tags: K.L.Mohanavarma, Cars, Supermarket, India, Mohadhaneeyam